
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടുവെന്ന പ്രചാരണം ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു.
ടെഹ്‌റാൻ:ഇസ്രയേൽ–അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടുവെന്ന പ്രചാരണം ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു. ഇത്തരം അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
രാജ്യത്തെ ഭൂരിഭാഗം ഉന്നത ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമാണെന്നും, ഒന്നോ രണ്ടോ സൈനിക കമാൻഡർമാരെ മാത്രമാണ് നഷ്ടപ്പെട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് രാജ്യത്തിന് വലിയ തിരിച്ചടിയല്ലെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
ഇറാനെതിരെ ബെഞ്ചമിൻ നെതന്യാഹുയും ഡോണൾഡ് ട്രംപ്വും പ്രകോപനമില്ലാതെയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചും യുദ്ധം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് പിന്നിലെ ശക്തികൾക്ക് അവർ അർഹിക്കുന്ന പാഠം ഇറാൻ നൽകുമെന്നും വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഇറാൻ–ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടൽ മേഖലയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.



