
നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദികൾ നടത്തുന്ന ക്രിസ്ത്യൻ കൂട്ടകൊലയിൽ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് നൈജീരിയയിലെ ക്രിസ്ത്യാനികൾ “അസ്തിത്വ ഭീഷണി” നേരിടുകയാണെന്ന് അഭിപ്രായപ്പെട്ടു.
സെനറ്റർ ടെഡ് ക്രൂസ് ഉൾപ്പെടെയുള്ള വലതുപക്ഷ രാഷ്ട്രീയ നേതാക്കൾ ഇതിനെ “ക്രിസ്ത്യൻ കൂട്ടക്കൊല”എന്നാണ് വിശേഷിപ്പിക്കുന്നത്
ഏതാനും മാസങ്ങളിലായി നൈജീരിയയിൽ നടക്കുന്ന “ക്രിസ്ത്യൻ വംശഹത്യ” സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരിഞ്ഞു അമേരിക്കൻ, യൂറോപ്യൻ വലതുപക്ഷ രാഷ്ട്രീയ മേഖലകളിൽ ഇത് വലിയ ചലനം സൃഷ്ട്ടിച്ചു
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ആയ നൈജീരിയയിൽ, ക്രിസ്ത്യാനികളെ കൂട്ടകോല ചെയ്യുന്നത് നിത്യ സംഭവം ആണ്
ട്രമ്പ് അഭിപ്രായപെടുന്നത് “ക്രിസ്ത്യാനിത്വം നൈജീരിയയിൽ അസ്തിത്വ ഭീഷണി നേരിടുന്നു.
പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലക്ക് ഉത്തരവാദികൾ റാഡിക്കൽ ഇസ്ലാമിസ്റ്റുകളാണ്,എന്ന് അദ്ദേഹം ആരോപിച്ചു
നൈജീരിയയെ “പ്രത്യേക ശ്രദ്ധ ആവശ്യമുള്ള രാജ്യം” (country of particular concern) ആയി താൻ പ്രഖ്യാപിക്കുന്നതായി ട്രംപ് പറഞ്ഞു — ഇത് മതസ്വാതന്ത്ര്യത്തിന്റെ ഗുരുതര ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകുന്ന പദവിയാണ്.
ക്രിസ്ത്യൻ പീഡനത്തിന്റെ നേർ തെളിവുകൾ നൈജീരിയയിലേയും ചില വിഭാഗങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്, എവിടെ ജാതി, മത, പ്രദേശിക വിഭജനങ്ങൾ മുമ്പും പലതവണ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചിട്ടുണ്ട്, ഇപ്പോഴും ആധുനിക രാഷ്ട്രീയത്തെ അത് ബാധിച്ചുകൊണ്ടിരിക്കുന്നു
നൈജീരിയ ഏകദേശം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു വടക്കൻ ഭാഗം മുസ്ലിം ഭൂരിപക്ഷവും തെക്കൻ ഭാഗം പ്രധാനമായും ക്രിസ്ത്യൻ ജനസംഖ്യയുമാണ്.
രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ഇസ്ലാമിസ്റ്റ് ബോക്കോ ഹറാം ഗ്രൂപ്പിന്റെ ജിഹാദി അക്രമങ്ങൾ കഴിഞ്ഞ 15 വർഷത്തിലേറെയായി നീളുന്നു. ഈ സംഘർഷം 40,000-ലധികം ജീവനുകൾ കൊള്ളുകയും, 20 ലക്ഷം പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറൻ നൈജീരിയ “ബാൻഡിറ്റുകൾ” എന്നറിയപ്പെടുന്ന ആയുധധാരികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നു ഇവർ ഗ്രാമങ്ങൾ ആക്രമിച്ച് ആളുകളെ കൊന്നും തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു.



