സുപ്രീം കോടതി രാജ്യത്ത് നായ കടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി അഭിപ്രായപെട്ടു
1 min read

സുപ്രീം കോടതി രാജ്യത്ത് നായ കടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി അഭിപ്രായപെട്ടു

ദില്ലി: സുപ്രീം കോടതി രാജ്യത്ത് നായ കടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തി, സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും, പൊതുസ്പോർട്സ് കോംപ്ലെക്സുകളും, ബസ് സ്റ്റാൻഡുകളും, ഡിപ്പോകളും, റെയിൽവേ സ്റ്റേഷനുകളും തെരുവ്നായ്ക്കൾ കയറാതിരിക്കാൻ മതിയായ വേലികെട്ട് (ഫെൻസിംഗ്) ഒരുക്കണമെന്നും ഉത്തരവിട്ടു.

ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവർ അടങ്ങിയ ബെഞ്ച്, ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ നിന്ന് തെരുവ്നാ യകളെ നീക്കം ചെയ്ത് വാക്സിനേഷൻ, സ്റ്റെറിലൈസേഷൻ എന്നിവ നടത്തി Animal Birth Control Rules, 2023 പ്രകാരമുള്ള പ്രത്യേക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടേതായിരിക്കുമെന്ന് വ്യക്തമാക്കി.

കൂടാതെ, ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ തെരുവ്നായകളെ അതേ പ്രദേശത്തേക്ക് തിരിച്ചുവിടരുതെന്നും കോടതി നിർദേശിച്ചു.
“അങ്ങനെ അനുവദിക്കുന്നത് ഈ സ്ഥാപനങ്ങളെ തെരുവ്നായകളുടെ സാന്നിധ്യത്തിൽ നിന്ന് വിമുക്തമാക്കാനുള്ള ഉദ്ദേശ്യത്തെ തന്നെ തകർക്കും,” ബെഞ്ച് വിധിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *