
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നു
ശനിയാഴ്ച രാത്രിയിൽ പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിലൂടെ ശക്തമായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടു. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ നടത്തിയ ആക്രമണത്തോടെയാണ് ഈ സംഘർഷം ആരംഭിച്ചത്.
ഇത് ഈ ആഴ്ച കാബൂളിൽ നടന്ന പാകിസ്ഥാൻ വ്യോമാക്രമണത്തിനു പിന്നാലെയാണ് ഉണ്ടായതെന്ന് ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
പാകിസ്ഥാൻ അഫ്ഗാൻ ഭൂമിയിൽ വ്യോമാക്രമണം നടത്തിയെന്നാരോപിച്ച് താലിബാൻ സേന പാകിസ്ഥാൻ സൈന്യത്തിന് നേരെ തിരിച്ചാക്രമണം നടത്തി. വിവിധ പ്രവിശ്യകളിൽ നിന്നുള്ള ഉന്നത താലിബാൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഹെൽമന്ദ് പ്രവിശ്യയിലെ രണ്ടു പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾ തങ്ങൾ പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ടു.



