
യോഗി ആദിത്യനാഥിന്റെ ഹലാൽ സർട്ടിഫിക്കേഷൻ പ്രസ്താവനയെ തുടർന്ന് ഉത്തർപ്രദേശിൽ വീണ്ടും രാഷ്ട്രീയ വിവാദം
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് അവയ്ക്ക് “ഹലാൽ സർട്ടിഫിക്കേഷൻ” ഉണ്ടോയെന്ന് പരിശോധിക്കാൻ വിവാദമായ ആഹ്വാനം ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ഹലാൽ സർട്ടിഫിക്കേഷൻ ലഭിച്ച ഉൽപ്പന്നങ്ങളിൽ നിന്നുള്ള ലാഭം മതപരിവർത്തനം, “ലവ് ജിഹാദ്”, സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ, ഭീകരപ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കപ്പെടുന്നതാണെന്ന് യോഗി ആദിത്യ നാഥ് ആരോപിച്ചു.
ഗോറഖ്പൂരിൽ നടന്ന രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുമ്പോൾ, പോളിറ്റിക്കൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ വിവിധ രൂപങ്ങളിൽ തുടരുകയാണെന്ന് ശ്രീ ആദിത്യനാഥ് ആരോപിച്ചു. ഉത്തർപ്രദേശ് സർക്കാർ ഹലാൽ സർട്ടിഫിക്കേഷൻ ലഭിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം മതപരിവർത്തനത്തിനും ഭീകരപ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുകയാണെന്ന് ആരോപിച്ച്, പൗരന്മാർ ദേശിയ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.മുൻപും ഹലാൽ സെർട്ടിഫിക്കറ്റ് നെ കുറിച് വിവാദപരമായ പ്രസ്താവന യോഗി ആദിത്യനാഥ് നടത്തിയിട്ടുണ്ട്



